

2014 മാർച്ച് 8ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട എംഎച്ച് 370 വിമാനം പെട്ടെന്ന് ദിശമാറി പറക്കുകയും പിന്നീട് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലതും ചിലവേറിയതുമായ തിരച്ചിലുകൾ നടന്നിട്ടും വിമാനത്തെയോ അതിലെ യാത്രക്കാരെയോ കണ്ടെത്താൻ കഴിഞ്ഞില്ല.
ആദ്യം തെക്കൻ ചൈനാക്കടലിൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വിമാനം തെക്കോട്ട് തിരിഞ്ഞിരുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിച്ചു. 2015 ജൂലായിൽ മഡഗാസ്കർ ദ്വീപിന് കിഴക്കായി വിമാനത്തിൻറേതെന്ന് സംശയിക്കുന്ന ചില അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും അത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
2017 ജനുവരിയിൽ വിമാനം തകർന്നുവീണെന്ന് കരുതുന്ന പ്രദേശത്ത് നടത്തിയ തിരച്ചിൽ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയ, മലേഷ്യ, ചൈന എന്നിവർ തിരച്ചിൽ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ 2018 ജനുവരിയിൽ വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ സമ്മർദത്തെത്തുടർന്ന് യു.എസ്. സ്വകാര്യ കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയെ മലേഷ്യ തിരച്ചിൽ ദൗത്യം ഏൽപ്പിച്ചു. എന്നാൽ 2018 മേയിൽ ഓഷ്യൻ ഇൻഫിനിറ്റിയും തിരച്ചിൽ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ഇന്നും എംഎച്ച് 370 വിമാനം എവിടെയാണെന്ന് അറിയില്ല. ലോക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിൽ ഒന്നായി ഇത് തുടരുന്നു.
എംഎച്ച്370ന്റെ ദുരൂഹത
2014 മാർച്ച് 8ന് കുവാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറന്നുയർന്ന മലേഷ്യൻ എയർലൈൻസ് വിമാനം എംഎച്ച്370 ദുരൂഹമായി കാണാതായ സംഭവം ഇന്നും ലോകത്തെ ഞെട്ടിക്കുന്ന ഒരു ദുരൂഹതയായി തുടരുന്നു. വിമാനത്തിൽ 239 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു.
വിമാനം കാണാതായതിനു പിന്നിൽ നിരവധി സിദ്ധാന്തങ്ങൾ ഉയർന്നുവന്നു.
ഇറാൻകാരായ യാത്രക്കാരുടെ വ്യാജ പാസ്പോർട്ട്: വിമാനത്തിൽ യാത്ര ചെയ്തിരുന്ന രണ്ട് ഇറാൻകാരുടെ പാസ്പോർട്ടുകൾ വ്യാജമാണെന്ന വിവരം പുറത്തുവന്നതോടെ ഭീകരാക്രമണ സാധ്യത ഉയർന്നു. എന്നാൽ, പിന്നീട് അവർ യൂറോപ്പിൽ അഭയം തേടാൻ യാത്ര ചെയ്യുകയാണെന്ന് വ്യക്തമായി.
പൈലറ്റിന്റെ ആത്മഹത്യ: മുഖ്യ വൈമാനികൻ സഹാരി അഹമദ് ഷായുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സിമുലേറ്റർ പരിശോധനയിൽ വിമാനം ദിശമാറി പറക്കുന്ന രീതിയിലുള്ള പരിശീലനം നടത്തിയതായി തെളിഞ്ഞു. ഇതോടെ പൈലറ്റ് മനപൂർവം വിമാനം തകർത്തുവെന്ന സംശയം ശക്തമായി.
സാങ്കേതിക തകരാറ്: വിമാനത്തിന്റെ ഓക്സിജൻ സംവിധാനത്തിൽ തകരാറ് സംഭവിച്ച് എല്ലാവരും ബോധരഹിതരായെന്നും യന്ത്രനിയന്ത്രണത്തിൽ വിമാനം പറന്നുവെന്നും ഒരു സിദ്ധാന്തം ഉയർന്നുവന്നു.
അമേരിക്കൻ സൈന്യത്തിന്റെ വെടിവയ്പ്: വിമാനം ഇന്ത്യാ സമുദ്രത്തിലെ അമേരിക്കൻ സൈനിക താവളമായ ദിയഗോ ഗാർഷ്യക്ക് ഭീഷണിയായി എത്തിയതിനെ തുടർന്ന് അമേരിക്കൻ സൈന്യം വെടിവച്ചു വീഴ്ത്തിയെന്ന സിദ്ധാന്തവും നിലനിൽക്കുന്നു.
എന്നാൽ, ഈ സിദ്ധാന്തങ്ങളിൽ ഏതാണ് ശരിയെന്ന് ഇന്നും കൃത്യമായി അറിയില്ല. എംഎച്ച്370ന്റെ ദുരൂഹത ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായി തുടരുന്നു.
തിരച്ചിൽ
മലേഷ്യൻ വിമാനം തിരയൽ ഒരു ദാരുണമായ ദുരന്തത്തിന്റെയും അതിനെത്തുടർന്നുള്ള വ്യാപകവും ചെലവേറിയതുമായ തിരച്ചിലിന്റെയും കഥയാണ്. വിമാനം 2014 മാർച്ച് 8 ന് യാത്ര ആരംഭിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ഒന്നേകാൽ വർഷത്തിനു ശേഷം, ഇന്ത്യാസമുദ്രത്തിൽ വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി.
രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിലും നാലര കിലോമീറ്റർവരെ ആഴത്തിലും ആളില്ലാ മുങ്ങിക്കപ്പലുകൾ ഉപയോഗിച്ചും അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെയുമായിരുന്നു തിരച്ചിൽ. എന്നിട്ടും വിമാനത്തിന്റെ മുഖ്യഭാഗം കണ്ടെത്താനായില്ല. വിമാനത്തിൽ എന്തു സംഭവിച്ചുവെന്ന നിർണായക വിവരം നൽകാൻ കഴിയുന്ന ബ്ളാക്ക്് ബോക്സും എവിടെയോ മറഞ്ഞുകിടക്കുന്നു.
മലേഷ്യൻ വിമാനം തകർന്നുവീണതായി കരുതുന്നത്്
ഒാസ്ട്രേലിയയ്ക്കുസമീപമാണെന്നതിനാൽ തിരച്ചിലിനു നേതൃത്വം നൽകിയത് ആ രാജ്യമാണ്്. മലേഷ്യക്കുപുറമെ ഏറ്റവുമധികം യാത്രക്കാരെ പ്രതിനിധീകരിക്കുന്ന രാജ്യമെന്ന നിലയിൽ ചൈനയും അതിൽ മുഖ്യപങ്കാളിയായി. ഇന്ത്യ ഉൾപ്പെടെ മറ്റ് ഒട്ടേറെ രാജ്യങ്ങളും വിമാനങ്ങളും കപ്പലുകളും സഹിതം സഹകരിച്ചു. മൊത്തം 16 കോടി ഡോളർ ചെലവായി. ഇത്രയും വ്യാപകവും ചെലവേറിയതുമായ തിരച്ചിൽ വിമാനയാത്രാ ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ല.
ഇനിയുംതുടരുന്നതിൽ അർഥമില്ലെന്നുകണ്ട് 2017 ജനുവരിയിൽ തിരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ, വിമാനത്തിന്റെയും യാത്രക്കാരുടെയും ദുരൂഹമായ അപ്രത്യക്ഷത ഇപ്പോഴും ഒരു ദുരൂഹതയായി അവശേഷിക്കുന്നു.
വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിനടുത്തുള്ള ഒരു ഷോപ്പിങ് സെൻ്ററിൽ പത്താം അനുസ്‌മരണ ദിനത്തിൽ ഒത്തുകൂടി. പലരും സങ്കടത്തോടെയാണ് ആ ദിനത്തെ ഓർമ്മിച്ചത്.
MH370 കണ്ടെത്താനുള്ള നിശ്ചയദാർഢ്യം:
ജെറ്റ് അപ്രത്യക്ഷമായതിന്റെ പത്താം വാർഷികത്തിൽ, MH370 കണ്ടെത്താനുള്ള തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് ആൻ്റണി ലോക്ക് വ്യക്തമാക്കി. അന്വേഷണത്തിലൂടെ വിമാനം കണ്ടെത്താനും, അടുത്ത ബന്ധുക്കൾക്ക് സത്യം അറിയിക്കാനും സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
Also Read More: പുതിയ ഡ്രൈവിങ് ടെസ്റ്റ്: കേരളത്തിൽ വരുന്ന മാറ്റങ്ങൾ
അനുസ്മരണ ദിനാചരണം:
വിമാനത്തിലുണ്ടായിരുന്നവരുട ബന്ധുക്കളും സുഹൃത്തുക്കളും മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിനടുത്തുള്ള ഒരു ഷോപ്പിങ് സെൻ്ററിൽ പത്താം അനുസ്‌മരണ ദിനത്തിൽ ഒത്തുകൂടി. പലരും സങ്കടത്തോടെയാണ് ആ ദിനത്തെ ഓർമ്മിച്ചത്.